എയർ ഇന്ത്യ ഫ്ലൈറ്റ്-182, കനിഷ്ക ദുരന്തം
ഈ ജൂണിൽ കനിഷ്ക ദുരന്തം കഴിഞ്ഞിട്ട് 40 വർഷമായി. മോൺട്രിയോളിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ്-182 അറ്റ്ലാൻ്റിക് സമുദ്രത്തിനു മുകളിൽ പൊട്ടിത്തെറിച്ച് 329 പേർ മരിച്ച ബോംബാക്രമണം കാനഡയുടെ 9/11 ആയി കരുതപ്പെടേണ്ടതാണ് എന്ന അഭിപ്രായമുണ്ട് . പക്ഷേ മറ്റൊരു രാജ്യത്തിൻറെ പ്രശ്നമായി അത് ചുരുങ്ങിപ്പോയി.
കാനഡയിലെ മക്-മാസ്റ്റർ യൂണിവേഴ്‌സിറ്റി എല്ലാ വർഷവും cultural studies-ൻറെ ഭാഗമായി ഈ ദുരന്തത്തെ അനുസ്മരിച്ച് കോൺഫറൻസ് സംഘടിപ്പിക്കുന്നുണ്ട്. 2016- ലെ കോൺഫറൻസിൽ ഞാനും പങ്കെടുത്തിരുന്നു. ഈ ഭീകരാക്രമണത്തിൻറെ, ജീവിച്ചിരിക്കുന്ന ഇരകളെ നേരിട്ടു കാണുന്നതും അവരുടെ അനുഭവങ്ങൾ കേൾക്കുന്നതും ആദ്യമായിട്ടായിരുന്നു. അന്നെഴുതിയ ലേഖനം മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്.