Tuesday, April 03, 2007

ഏപ്രില്‍ വിശേഷങ്ങളും ഒരു കഥയും


ബൂലോഗാസക്തി ജീവിതം കട്ടപ്പൊകയാക്കുമെന്നു തോന്നിയപ്പോള്‍ ഒരു ബ്ലോഗു നൊയമ്പ് ആവാമെന്നു കരുതി. നാല്പതു ദിവസത്തേക്ക് ബ്ലോഗു വായിക്കില്ല, എഴുതില്ല, കമന്റില്ല എന്നൊക്കെയൊരു പ്രതിജ്ഞ.

പക്ഷെ എന്തുചെയ്യാന്‍!! ബൂലോഗത്തിന്റെ നടുമുറ്റത്തു കളംവരച്ച് പേരെഴുതി അമ്പടയാളമിട്ട് ബ്ലോഗിലേക്ക് ആവാഹിച്ചാല്‍ വഴുക്കലു പിടിച്ച ഈ മഞ്ഞു രാജ്യത്തുള്ളയാള് തലയുംകുത്തി വീണുപോവില്ലെ?

കലുങ്കിലിരിക്കാന്‍ സമയം കിട്ടിയില്ലെങ്കിലും ഇടക്കൊക്കെ കവലയില്‍ വന്ന് ഒന്നു ഷൂളം കുത്തിയിട്ടു പോകാറുണ്ടായിരുന്നു. ചില പോസ്റ്റുകാലുകള്‍ക്കു ചുവട്ടില്‍ ഒരു ശ്വാനപ്രയോഗം. ഇടക്ക് സ്ക്രീനിലേക്കു നോക്കി പൊട്ടിച്ചിരിക്കുന്നതു കാണുമ്പോള്‍ അടുത്ത കസേരയിലിരിക്കുന്ന ജൂണിയര്‍ ചോദിക്കും ഇത്രക്കു രസകരമായ ഏതു പ്രോഗ്രാമിംഗ് ലാംഗ്വേചാണ് ഉപയോഗിക്കുന്നതെന്ന്. സായ്‌വിനറിയുമോ മലയാളം തന്‍ ഗുണം! അതിനിടക്ക് ഞാനറിയാതെ ഇവിടെ ഒരു കല്യാണം നടത്തി , ഒരു മിടുക്കികുട്ടി ഒരു സുന്ദരേശന്റെ കവിളത്ത്ഠേ’ പൊട്ടിച്ചു.... ഇതൊക്കെ കളഞ്ഞിട്ട് എന്തോന്നു നൊയമ്പ്?

ഇവിടെ ഇങ്ങനെയൊക്കെ എന്നൊരു പരമ്പര ജനുവരി മുതല്‍ പുഴയില്‍ എഴുതുന്നുണ്ട്.
പുതിയത്: പൂക്കളുടെ പുനരുത്ഥാനം

എപ്രില്‍ 1, ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകാരിച്ച കഥ തണല്‍ നിശബ്ദമാണല്ലൊ

ഇതൊക്കെ ബൂലോകര്‍ക്കു വായിക്കുവാനായി വലയില്‍ കുടുക്കി വെച്ചിരിക്കുന്നു. ധീരതയോടെ കമന്റിക്കോളൂ. തട്ടുകയും പൊട്ടുകയും ചെയ്യാനിടവരാതെ ഫീലിംഗം വഴിയിറമ്പത്തു നിന്നും മാറ്റി വെച്ചിരിക്കുകയാണ്.